മഹാൻമാരെയൊക്കെ വിലയിരുത്തുന്നത് അവർ എത്രനേരം കുളിക്കാറുണ്ട് എന്ന് നോക്കിയിട്ടാണൊ എന്നാണ്. കുളിയും അലക്കിത്തേച്ച ജീവിതവുമാണൊ മഹത്വത്തിൻ്റെ മാനദണ്ഡം?കാൾ മാർക്സ് ചെയ്തവർക്കുകൾ നോക്കിയല്ലെ നാം അദ്ദേഹത്തെ വിലയിരുത്തേത്? അല്ലാതെ അദ്ദേഹം കോട്ട് അലക്കാറുണ്ടൊ എന്നു നോക്കിയാണൊ? കോട്ടും സൂട്ടും ധരിച്ച് എക്സിക്യൂട്ടീവ് വേഷത്തിൽ നടന്നിരുന്നുവെങ്കിൽ നമുക്കൊരു ഗാന്ധിയുണ്ടാകുമായിരുന്നൊ? അവദൂതനെപ്പോലെപ്പോലെ അല്ലായിരുന്നുവെങ്കില്‍ നമുക്കൊരു യേശു ഉണ്ടാകുമായിരുന്നോ?
ലോകത്തെ മാറ്റുന്ന തത്വചിന്തയാണ് മാർക്സും എംഗൽസും ചേർന്ന് അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗത്തിൻ്റെ തത്വശാസ്ത്രം. ചരിത്രം നിരന്തരമായ പരിവർത്തനത്തിന് വിധേയമാണെന്നും ചരിത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മുതലാളിത്ത
കോവിഡു മഹാമാരിയും അത് തീഷ്ണമാക്കിയ മുതലാളിത്ത പ്രതിസന്ധിയും മാർക്സിൻ്റെ മുതലാളിത്ത വിമർശനങ്ങളെ ശരിവെക്കുന്ന ലോക സാഹചര്യത്തിലാണ് ഇന്ന് ദാർശനികനായ ആ വിപ്ലവകാരിയുടെ ജന്മവാർഷികദിനം കടന്നു പോകുന്നത്.1818 മെയ് 5നാണ് മഹാനായ മാർക്സ് ജർമനിയിലെ ത്രിയറിൽ ജനിക്കുന്നത്. 65 വർഷക്കാലം മാത്രം നീണ്ടു നിന്ന സമരോത്സുകവും ത്യാഗപൂർണ്ണവുമായ ജീവിതം.
മാര്‍ക്സ് എഴുതിയ വരികള്‍ക്കിടയിലെ അര്‍ത്ഥത്തിന്റെ അന്തര്‍ഗതങ്ങള്‍ക്ക് കാതോര്‍ക്കലല്ല ഇവിടെ വായന. മറിച്ച് പരസ്പരം ചേര്‍ന്നും മുറിഞ്ഞുമൊക്കെ പലമട്ടില്‍ പ്രകാശിതമായ ചിന്തകളുടെ രീതിശാസ്ത്രപരമായ അവലംബങ്ങളെ പുന:സംഘടിപ്പിക്കാന്‍ കൂടിയാണ് അത്.
എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്